ADVERTISEMENT

റാന്നി ∙ ആറ്റിലെന്തിന് ആറു ഭാഷയെന്ന ചോദ്യത്തിന് വൻകിട ജലസേചന വിഭാഗം തന്നെ മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ടു. അപകട മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പമ്പാനദിയിലെ ബംഗ്ലാംകടവിൽ സ്ഥാപിച്ചിരുന്ന 2 ഭാഷകൾ രേഖപ്പെടുത്തിയിരുന്ന ഫ്ലക്സ് നീക്കി പഴയ 6 ഭാഷകളുള്ള ബോർഡ് പുനഃസ്ഥാപിച്ചാണു പരിഹാരം കണ്ടത്.

ശബരിമല തീർഥാടന പാതകളിലെ അപകട ഭീഷണി നേരിടുന്ന എല്ലാ കുളിക്കടവുകളിലും മലയാളം, തമിഴ്, ഇംഗ്ലിഷ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു തീർഥാടനത്തിനു മുന്നോടിയായി എല്ലാ വർഷവും വൻകിട ജലസേചന വിഭാഗം ബോർഡുകൾ സ്ഥാപിക്കുന്നത്. അടുത്തിടെ ബംഗ്ലാംകടവിൽ അടക്കം പലയിടത്തും സ്ഥാപിച്ചത് 2 ഭാഷകളുള്ള ബോർഡുകളാണ്. ചൊവ്വാഴ്ചത്തെ മനോരമയിലിത് ചിത്രം സഹിതം വാർത്തയായിരുന്നു. പിന്നാലെയാണു പഴയ ബോർ‌ഡ് സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com