ADVERTISEMENT

പടയണിയും പള്ളിയോടവുമാണ് പുതുക്കുളങ്ങരയുടെ പാരമ്പര്യവും ചരിത്രവും. പടയണിയിൽ 1001 പാളയുടെ വലിയ ഭൈരവി കോലമാണ് വിസ്മയം തീർക്കുന്നതെങ്കിൽ പള്ളിയോടങ്ങളിൽ പുതുക്കുളങ്ങര പമ്പയിൽ കാഴ്ചയുടെ പൂരമൊരുക്കും.2018ലെ മഹാപ്രളയം കലി തീർത്ത പള്ളിയോടങ്ങളിൽ പുതുക്കുളങ്ങരയും ഉൾപ്പെടും. അന്ന് ആറന്മുളയിലെത്തിയ പള്ളിയോടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം പുതിയ പള്ളിയോടം പണിത് നീരിലിറക്കി.ആ വർഷം തന്നെ ലൂസേഴ്സ് ഫൈനലിൽ ഒന്നാം സ്ഥാനവും പുത്തൻ പള്ളിയോടം നേടി.

2010 ൽ ആറന്മുള ജലമേളയിൽ ചമയത്തിന് ഒന്നാം സ്ഥാനവും നേടിയിരുന്നു. പുതുക്കുളങ്ങര ദേവിയുടെ കിഴക്കേനടയിലെ വള്ളപ്പുരയിലാണ് പള്ളിയോടം സൂക്ഷിച്ചിരിക്കുന്നത്. പുതുക്കുളങ്ങര 5110–ാം നമ്പർ ശ്രീദുർഗ എൻഎസ്എസ് കരയോഗമാണ് ഉടമസ്ഥർ. പള്ളിയോടത്തിന് 41–കാൽ കോൽ നീളവും 60 അംഗുലം ഉടമയും 17 അടി അമരപ്പൊക്കവുമുണ്ട്. 4 അമരക്കാരും 8 പാട്ടുകാരും 50 തുഴച്ചിൽകാരും ഉൾപ്പെടെ ഏകദേശം 72 പേർക്ക് കയറാവുന്ന പള്ളിയോടത്തിന്റെ പ്രധാനശിൽപി അയിരൂർ സന്തോഷാണ്.രാഹുൽ ആർ.നായർ ക്യാപ്റ്റനായ പള്ളിയോടത്തിന്റെ പ്രതിനിധികൾ ജി.സുരേഷ് കുമാറും കെ.ബി.മോഹനൻ നായരുമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com