ADVERTISEMENT

പുതുശ്ശേരി ∙ ദേശീയപാതയിൽ കാർ യാത്രക്കാരെ ആക്രമിച്ചു നാലര കോടി രൂപ കവർന്ന കേസിൽ പ്രതികളിലൊരാൾ കോടതിയിൽ കീഴടങ്ങി. പത്തനംതിട്ട കുറുങ്ങുഴ കൊയ്പുറം വിഷ്ണു (ഇബ്രാൻ–28) ആണ് പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. 

ഇയാളുടെ സുഹൃത്ത് പ്രശാന്ത് കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ജൂലൈ 23നു ദേശീയപാതയിൽ നരകംപുള്ളി പാലത്തിനു സമീപമാണു കവർച്ച നടന്നത്. ബെംഗളൂരുവിൽ നിന്നു മലപ്പുറത്തേക്കു പോയിരുന്ന യാത്രക്കാരെ ചരക്കു ലോറി കുറുകെയിട്ടു തടഞ്ഞ ശേഷം ആക്രമിച്ചു പണം കവർന്നു. തുടർന്നു യാത്രക്കാരെ തൃശൂരും പാലക്കാട്ടുമായി റോഡിൽ തള്ളിയിട്ടു.  

കേസിൽ ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തു. 4 വാഹനങ്ങളും 25 ലക്ഷം രൂപയും ഇവരിൽ നിന്നു കണ്ടെടുത്തു.കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ സി.കെ.രാജേഷ്, എഎസ്ഐ എ.അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ കോടതിയിലെത്തി കസ്റ്റഡിയിൽ വാങ്ങി. തുടർന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com