ADVERTISEMENT

ശബരിമല ∙ സന്നിധാനത്ത് ബിഎസ്എൻഎൽ ഒഴികെ മറ്റു നെറ്റ്‌വർക് കവറേജ് ഇല്ലാത്തത് തീർഥാടകരെ  വലയ്ക്കുന്നു.  ജിയോ, വിഐ (വൊഡാഫോൺ–ഐഡിയ) എന്നിവ തീരെ കിട്ടുന്നില്ല. എയർടെൽ  വല്ലപ്പോഴും കിട്ടും. തിരക്ക് കൂടിയാൽ അതും കിട്ടില്ല. 3 സ്വകാര്യ മൊബൈൽ കമ്പനികൾക്കും ഇവിടെ ടവർ ഉണ്ട്. ജീവനക്കാർ ആരും ഇല്ല. തീർഥാടനത്തിന്റെ മുന്നോടിയായി കവറേജ് ഉറപ്പാക്കാൻ ഇവർ ഒന്നും ചെയ്തിട്ടില്ല. 

 ബിഎസ്എൻഎൽ കണക്‌ഷൻ കൂടുതലും കേരളത്തിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് മറ്റ് നെറ്റ്‌വർക് കണക്‌ഷനാണുള്ളത്. മൊബൈലിൽ ബന്ധപ്പെടാൻ കഴിയാതെ ഇവർ വിഷമിക്കുകയാണ്. പ്രത്യേകിച്ച് കൂട്ടുപിരിയുമ്പോഴാണു മൊബൈൽ കിട്ടാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തിന് അടുത്ത് തീർഥാടകരാണ് ദിവസവും ഇവിടെ ദർശനത്തിനു വരുന്നത്. അതിൽ 40 ശതമാനത്തിനു പോലും ബിഎസ്എൻഎൽ കണക്‌ഷൻ ഇല്ല.

അതേസമയം  തടസ്സം ഇല്ലാത്ത മൊബൈൽ കവറേജ്‌ ലഭിക്കുന്നതിനു ബിഎസ്എൻഎൽ    ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.   വനമേഖലയിൽ ഉൾപ്പെടെ എല്ലാ പ്രധാന പാതകളിൽ   10 സ്ഥിരം ടവറുകളുo 11 താൽക്കാലിക ടവറുകളും സ്ഥാപിച്ചു.   മണ്ണാരക്കുളഞ്ഞി- പമ്പ പാതയിൽ ളാഹ മുതൽ പമ്പ വരെയുള്ള വനമേഖലയിൽ ഏതാനും ചില സ്ഥലത്ത്  ഒഴികെ എല്ലായിടത്തും കവറേജ് ലഭ്യമാക്കിയിട്ടുണ്ട്. അതിനൂതനവും വേഗമേറിയതുമായ ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റിയിലൂടെ ഇന്റർനെറ്റ് സംവിധാനം ശബരിമലയിൽ  എല്ലായിടത്തും സാധ്യമാക്കി.  ഇതുമൂലം 300 എംബിപിഎസ് വരെ വേഗം ലഭിക്കുന്ന ഇന്റർനെറ്റ് ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com