കൃഷിയിറക്കി, വളമിട്ട് വളർത്താൻ കർഷകർ; ഉഴുതെടുക്കാൻ പന്നി

Mail This Article
×
പെരുമ്പെട്ടി∙ കാട്ടുപന്നിയുടെ കടന്നുകയറ്റത്തിൽ കൃഷിനശിച്ചു. കഴിഞ്ഞ രാത്രിയിറങ്ങിയ പന്നിക്കൂട്ടം വെട്ടുവേലിൽ വിനോദിന്റെ പുരയിടത്തിലെ വാഴക്കൃഷിയാണു നാശോന്മുഖമാക്കിയത്. വാഴകൾ കടിച്ചരച്ച നിലയിലാണ്. സമീപ പുരയിടങ്ങളിലെ റബറിനും നാശംവിതച്ചിട്ടുണ്ട്. പുരയിടമാകെ ഉഴുതുമറിച്ച നിലയിലാണ്. തൊടിയിലെ കാട്ടുകൽ നിർമിത കയ്യാലകൾ കുത്തിമറിച്ചിട്ടുണ്ട്.
ഇന്നലെ വെളുപ്പിന് ചുങ്കപ്പാറ - ചാലാപ്പള്ളി റോഡിൽ മാരംകുളത്തിന് സമീപം ഓഡിറ്റോറിയംപടിയിൽ പ്രഭാത സവാരിക്കാരുടെ മുൻപിലായി കാട്ടുപന്നിക്കുട്ടം റോഡുമുറിച്ചുകടന്ന് മറുവശത്തെ പുരയിടത്തിലേക്ക് ചാടി. അത്യാൽ സ്കൂൾ വളവിൽ ഇരുചക്രവാഹനയാത്രികർ പന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മേഖലയിൽ മുള്ളൻപന്നിയുടെ കടന്നുവരവും അനുദിനം വർധിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.