ADVERTISEMENT

മണ്ണടി ∙ വേനൽ മഴയിൽ ചീര കൃഷിക്ക് നാശം. താഴത്ത്, വെട്ടുവയൽ ഏലാകളിലാണ് വേനൽമഴ ചീരക്കൃഷിക്ക് വിനയായത്. നാശം നേരിട്ടതിനാൽ മുറിച്ചെടുത്ത് വിൽപന നടത്തേണ്ട ചീര വേരോടെ പിഴുതെടുത്ത് വിപണിയിൽ എത്തിക്കുകയാണ് കർഷകർ. കൃഷിയിറക്കിയ സമയം കനാൽ വെള്ളം ലഭ്യമാകാഞ്ഞതിനാൽ വരൾച്ച മുരടിക്കുകയും ചെയ്തു. വേനൽക്കാലത്ത് കൃഷിയിടത്തിൽ നീർവാർച്ച നിലനിർത്താനായാൽ ചീരക്കൃഷിക്ക് നല്ല വിളവ് ലഭിക്കുമെന്ന് കർഷകനായ ബിനു പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും കീടബാധയും കാരണം പാവൽക്കൃഷിയിലും വിളവു കുറഞ്ഞതായി കർഷകർ പറഞ്ഞു. വരൾച്ചയെ അതിജീവിച്ച് പയർ, പാവൽ, വെള്ളരിക്കൃഷികൾ സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com