ADVERTISEMENT

പെരുമ്പെട്ടി∙ എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ വിഷുപ്പടയണി ഉത്സവത്തിനു പരിസമാപ്തിയായി. ഉപ്പൻമാവ് ഭദ്രകാളിത്തിൽ നിന്ന് എതിരേൽപ് വായനശാല ജംക്ഷനിലെത്തി അവിടെനിന്ന് പനമറ്റത്തുകാവിലേക്ക് ആയിരക്കണക്കിന് വിശ്വാസികളുടെ അകമ്പടിയിൽ ചൂട്ടുകറ്റകളുടെ അഗ്നിപ്രഭയിൽ കോലം എതിരേൽപ്പും തുടർന്ന് പടയണിച്ചടങ്ങുകളും നടന്നു. മറുതയും പക്ഷിയും യക്ഷിയും കാലനും പിന്നെ 16 മുതൽ 101 പാള ഭൈരവിയും കളത്തിലുറഞ്ഞുതുള്ളി. ശേഷം തിരുനടയിൽ പുലർച്ചെ മംഗളഭൈരവി തുള്ളിയൊഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com