ADVERTISEMENT

പെരുമ്പെട്ടി ∙ ചുറ്റുമതിൽ നിർമാണ ശേഷം ഉപേക്ഷിച്ച പാറക്കല്ലുകൾ എഴുമറ്റൂർ - പടുതോട് റോഡിൽ അപകട സാധ്യത വർധിപ്പിക്കുന്നതായി പരാതി. എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ സംരക്ഷണ മതിൽ നിർമിക്കുന്നതിനായി മാസങ്ങൾക്കു മുൻപ് ഇറക്കിയതാണ് പാറക്കഷണങ്ങൾ. പാതയ്ക്ക് അഭിമുഖമായുള്ള ഭാഗത്തെ മതിൽ നിർമാണം പൂർത്തിയായി ആഴ്ചകൾ പിന്നിട്ടിട്ടും അവശേഷിക്കുന്ന പാറ അവശിഷ്ടങ്ങളും മണ്ണുമാണ് കാൽനട, ഇരുചക്രവാഹന യാത്രികർക്ക് കെണിയാകുന്നത്. ഇവിടെ പാതയിൽ 21 മീറ്റർ ദൂരത്തിലാണ് അപകട സാധ്യതയേറെ. ഭാരവാഹനങ്ങളടക്കം ഇടതടവില്ലാതെ സഞ്ചരിക്കുന്ന പാതയിൽ അപകടം പതിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ മൂന്ന് ഇരുചക്രവാഹനങ്ങളാണ് ഇവിടെ രാത്രി അപകടത്തിൽ പെട്ടത്. ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com