നെല്ലു സംഭരണം: കേരള ബാങ്ക് 1600 കോടി രൂപ വായ്പ നൽകും

rice-representational-image
SHARE

തിരുവനന്തപുരം ∙ നെല്ലു സംഭരണത്തിനു സർക്കാരിന് 1600 കോടി രൂപ വായ്പ നൽകാനുള്ള നടപടികൾ കേരള ബാങ്ക് ഉടൻ ആരംഭിക്കും. 19നു മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി ജി.ആർ.അനിലിന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗമാണു കേരള ബാങ്കിൽ നിന്നു വായ്പ എടുക്കാൻ തീരുമാനിച്ചത്.

ഇതിന്റെ മിനിറ്റ്സ് ലഭിച്ചാൽ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നു കേരള ബാങ്ക് മേധാവികൾ വ്യക്തമാക്കി. ബാങ്കുകളുടെ കൺസോർഷ്യം 6.9% പലിശയ്ക്കു വായ്പ നൽകാമെന്നു സമ്മതിച്ചു. മറ്റു ചെലവുകൾ കൂടി നോക്കുമ്പോൾ പലിശ ഉയരും. കേരള ബാങ്കിൽ നിന്ന് 7.65% പലിശയ്ക്കാണു വായ്പ എടുക്കുന്നത്. 

നെല്ലു സംഭരിച്ചതിന് സപ്ലൈകോയ്ക്ക് 1000 കോടി രൂപയോളം സർക്കാർ നൽകാനുണ്ട്. കേരള ബാങ്കിൽ നിന്ന് എടുക്കുന്ന വായ്പയിൽ നല്ലൊരു വിഹിതം കുടിശിക നൽകാൻ ചെലവഴിക്കും.

ഒരു കിലോഗ്രാം നെല്ല് 28.20 രൂപയ്ക്കാണു സംഭരിക്കുന്നത്. ഇതിൽ 20.40 രൂപ കേന്ദ്രം അനുവദിക്കും. ഫെബ്രുവരിയിലാണ് അടുത്ത സീസണിലെ സംഭരണം ആരംഭിക്കേണ്ടത്.ഇതിനുവേണ്ടി മില്ലുകളുമായി ഇതുവരെ കൃഷി വകുപ്പ് ധാരണയിൽ എത്തിയിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS