ADVERTISEMENT

കഴക്കൂട്ടം∙ നടന്നുപോകവേ ടെക്നോപാർക്ക് ജീവനക്കാരി ബൈക്ക് തട്ടി 15 അടിയിലേറെ താഴ്ചയുള്ള ബൈപാസിലെ ഓടയിൽ വീണു. കുഴിവിള തമ്പുരാൻ മുക്ക് ഇൻഫോസിസിനു സമീപത്താണ് അപകടം. നിസ്സാര പരുക്കുകളോടെ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഓഫിസിലേക്കു നടന്നു വരുമ്പോഴാണ് വാഹനം തട്ടിയത്. ഓടിക്കൂടിയ യൂണിയൻ തൊഴിലാളികളും യാത്രക്കാരും ചേർന്ന് ഏണി ഇറക്കിയാണു യുവതിയെ മുകളിലെത്തിച്ചത്. കോൺക്രീറ്റ് ഓടയിൽ തലയിടിക്കാത്തതുകൊണ്ട് നിസ്സാര പരുക്കേയുള്ളൂ. രക്ഷപ്പെടുത്തിയവർ തന്നെ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

കഴക്കൂട്ടം-കോവളം ബൈപ്പാസിനും സർവീസ് റോഡിനും ഇടയിൽ നിർമിച്ച ഓട കോൺക്രീറ്റ് സ്ലാബുകൾ ഇട്ടു മൂടിയിട്ടില്ല. ഇൻഫോസിസ് മുതൽ കഴക്കൂട്ടം ജംക്‌ഷൻ വരെയുള്ള നാലു കിലോമീറ്റർ റോഡിന്റെ വശങ്ങളിൽ 10 അടി മുതൽ 15 അടി താഴ്ചയുള്ള ഓടകളുണ്ട്. ബൈപാസ് അടച്ചതോടെ ടെക്കികൾ പലരും സർവീസ് റോഡിനെ ബൈപ്പാസുമായി ബന്ധിപ്പിക്കാനായി സ്ഥാപിച്ചിട്ടുള്ള താൽക്കാലിക പാലങ്ങൾ വഴിയാണ് മറുവശത്തെത്തുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും വൻ തിരക്കാണ്.

ഓരാൾക്ക് കയറാവുന്ന ഇടുങ്ങിയ പാലത്തിലൂടെ മറുവശം കടക്കുമ്പോൾ കാലു തെറ്റിയാൽ ഓടയിൽ പതിക്കും. നേരത്തെയും ഓടയിൽ വീണു പലർക്കും അപകടം പറ്റിയിട്ടുണ്ട്. രാത്രിയിൽ വാഹനങ്ങളിൽ എത്തി ശുചിമുറി മാലിന്യവും മറ്റും ഓടകളിൽ ഒഴുക്കുന്ന സംഘങ്ങളുമുണ്ട്. ഓടയിലെ ദുർഗന്ധവും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. ഓട കോൺക്രീറ്റ് സ്ലാബിട്ട് മൂടിയാൽ അപകടം ഒഴിവാക്കാനും മാലിന്യം ഓടകളിൽ തള്ളുന്നത് ഇല്ലാതാക്കാനും സാധിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com