ADVERTISEMENT

വിതുര∙ തൊളിക്കോട് തുരുത്തിയിൽ വീടിന്റെ അടുക്കള വാതിൽ തകർത്തു അകത്തു കടന്നു അലമാരയിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതികൾ റിമാൻഡിൽ. തുരുത്തി പോങ്ങുംമൂട് മൺപുറത്തു വീട്ടിൽ ഇർഷാദ് (24), മൂന്ന് സെന്റ് കോളനിയിൽ സുരേഷ്‌ രാജ്(24) എന്നിവരാണു റിമാൻഡിലായത്. തുരുത്തി മൺപുറത്ത് വീട്ടിൽ പ്രവാസിയായ ദാറുൽ സലാമിന്റെ വീട്ടിലാണു മോഷണം നടന്നത്.  ഭാര്യയും മകനും തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലായിരുന്നു ഉറങ്ങുന്നത്.

ഇരുവരും വീട് പൂട്ടി സഹോദരന്റെ വീട്ടിലേക്കു പോയി   മിനിറ്റുകൾക്കകമാണു മോഷണം നടന്നത്. കരിങ്കല്ല് കൊണ്ട് അടുക്കള വാതിൽ തകർത്തു മോഷ്ടാക്കൾ അകത്തു കടക്കുകയായിരുന്നു. ഒന്നേ മുക്കാൽ പവൻ   വരുന്ന രണ്ടു മോതിരവും നാലായിരത്തോളം രൂപയും മോഷ്ടിച്ചു. അടുത്ത വീട്ടുകാർ ശബ്ദം കേട്ടു വന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.

സംശയാസ്പദമായ സാഹചര്യത്തിൽ സുരേഷ് രാജിനെ സംഭവ സ്ഥലത്തിനു ഒരു കിലോ മീറ്റർ അകലെ നാട്ടുകാർ തടഞ്ഞു വച്ചു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒളിവിൽപോയ ഇർഷാദിനെ അരുവിക്കരയ്ക്കു സമീപം കൂട്ടപ്പാറയിൽ നിന്നു പിടികൂടി. വിതുര എസ്ഐ: എസ്.എൽ. സുധീഷ്, എഎസ്ഐമാരായ ഷിബു കുമാർ, പദ്മരാജ്, എസ്‌സിപിഒ: വിദ്യാധരൻ, സിപിഒമാരായ ജവാദ്, ബിജു, വിജയൻ എന്നിവരായിരുന്നു തിരച്ചിൽ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com