രോഹനിസാലസ്; ആൻഡമാനിൽ നിന്ന് പുതിയ ജനുസ്സ് മരത്തവള

trivandrum-frog
ആൻഡമാനിൽ നിന്നു കണ്ടെത്തിയ പുതിയ ജനുസ്സ് മരത്തവള.
SHARE

തിരുവനന്തപുരം∙ ആൻഡമാനിൽ നിന്ന് ആദ്യമായി പുതിയ ജനുസ്സ് മരത്തവളയെ കണ്ടെത്തി. മരത്തവളകൾ ഉൾപ്പെടുന്ന റാകോഫോറിഡേ കുടുംബത്തിലെ ഈ ജനുസ്സിനു രോഹനിസാലസ് എന്നാണു ഗവേഷകർ നൽകിയിരിക്കുന്ന ശാസ്ത്രനാമം. വിറ്റേറ്റസ് എന്നു സ്പീഷീസ് നാമം. ശ്രീലങ്കൻ ടാക്സോണമിസ്റ്റ് രോഹൻ പെതിയഗോഡയുടെ ബഹുമാനാർഥമാണിത്. സ്ട്രൈപ്ഡ് ബബ്ൾ നെസ്റ്റ് ഫ്രോഗ് എന്നാണു സാധാരണ പേർ. ശരീരത്തിനു 2 മുതൽ 3 സെന്റിമീറ്റർ വരെയാണു നീളം. ചുവപ്പു കലർന്ന തവിട്ടു നിറമാണ്. ശരീരത്തിൽ 2 വരയും തീർത്തും ചെറിയ തവിട്ടുപുള്ളികളുമുണ്ട്. മുട്ടകൾക്ക് ഇളംപച്ച നിറമാണ്. മരങ്ങളുടെ ഇലകൾക്കടിയിലാണു മുട്ടയിടുന്നത്.

വിരിയുന്നതു വരെ ഒന്നോ അതിലധികമോ മുട്ടകൾ സംരക്ഷിക്കും. കടയ്ക്കൽ സ്വദേശിയും ഡൽഹി സർവകലാശാല പ്രഫസറുമായ ഡോ.എസ്.ഡി.ബിജു നേതൃത്വം നൽകിയ ഗവേഷക സംഘമാണു പുതിയ ജനുസ്സിനെ കണ്ടെത്തിയത്. സംഘത്തിൽ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷനൽ സെന്റർ ഫോർ സെൽ സയൻസസ്, ഇന്തൊനീഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ചൈനയിലെ ചെങ്ദു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജി, തായ്‌ലൻഡിലെ ചുലാലാങ്‌കോൺ സർവകലാശാല എന്നിവയിലെ ഗവേഷകരും ഉണ്ടായിരുന്നു. ഗവേഷണ ഫലം രാജ്യാന്തര പ്രസിദ്ധീകരണമായ സൂടാക്സയുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.