ചിറയിൻകീഴിൽ ഒാട്ടപ്രദക്ഷിണം
Mail This Article
ചിറയിൻകീഴ്∙ പരസ്യപ്രചാരണത്തിനു ഇന്നു കൊടിയിറങ്ങവേ ഇന്നലെ പകൽ മുഴുവൻ ഓട്ടപ്രദക്ഷിണത്തിലായിരുന്നു ചിറയിൻകീഴിലെ മൂന്നു മുന്നണികളിലേയും സ്ഥാനാർഥികൾ. എൽഡിഎഫ് സ്ഥാനാർഥി വി.ശശി രാവിലെ എട്ടുമുതൽ പ്രവർത്തകരോടൊപ്പം പര്യടനത്തിനിറങ്ങി. ചിറയിൻകീഴ്, കടയ്ക്കാവൂർ, അഴൂർ ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ നേരിട്ടുകണ്ടു വോട്ടുറപ്പാക്കി.
യുഡിഎഫ് സ്ഥാനാർഥി ബി.എസ്.അനൂപ് ഇന്നലെ പുലർച്ചെ ആറുമണിമുതൽ ഗൃഹസന്ദർശനത്തിനു തുടക്കമിട്ടു. കഠിനംകുളം,മുദാക്കൽ ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ വൈകുന്നേരത്തോടെ വാഹനപര്യടനം പൂർത്തിയാക്കി. തുടർന്നു കോളനികളിൽ സന്ദർശനം നടത്തി പ്രധാനപ്പെട്ടവരെ കണ്ടു. എൻഡിഎ സ്ഥാനാർഥി ജി.എസ്.ആശാനാഥ് രാവിലെ മുതൽ മുദാക്കൽ ഗ്രാമപഞ്ചായത്തിലും ഉച്ചയ്ക്കു കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിലും പര്യടനം നടത്തി.
ഗൃഹസന്ദർശനത്തിലൂടെ പ്രധാനികളെക്കണ്ടു വോട്ടഭ്യർഥിച്ചു. വി.ശശി രാവിലെ മുതൽ ഗൃഹസന്ദർശനത്തിനു തുടക്കം കുറിക്കും. ബി.എസ്.അനൂപ് രാവിലെ ഏഴുമണിക്കു അഴൂർ കയർസൊസൈറ്റിയിലെ തൊഴിലാളികളെ നേരിൽകണ്ടു വോട്ടഭ്യർഥിക്കും. ജി.എസ്.ആശാനാഥ് പ്രവർത്തകരോടൊപ്പം രാവിലെ മുതൽ നിയോജകമണ്ഡലത്തിലൊട്ടാകെ വോട്ടഭ്യർഥിക്കും.