ADVERTISEMENT

ചിറയിൻകീഴ്∙ പരസ്യപ്രചാരണത്തിനു ഇന്നു കൊടിയിറങ്ങവേ ഇന്നലെ പകൽ മുഴുവൻ ഓട്ടപ്രദക്ഷിണത്തിലായിരുന്നു ചിറയിൻകീഴിലെ മൂന്നു  മുന്നണികളിലേയും സ്ഥാനാർഥികൾ. എൽഡിഎഫ് സ്ഥാനാർഥി വി.ശശി രാവിലെ എട്ടുമുതൽ പ്രവർത്തകരോടൊപ്പം പര്യടനത്തിനിറങ്ങി. ചിറയിൻകീഴ്, കടയ്ക്കാവൂർ, അഴൂർ    ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ നേരിട്ടുകണ്ടു വോട്ടുറപ്പാക്കി.

trivandrum-chirayinkeezhu-ldf-sasi
ചിറയിൻകീഴ് എൽഡിഎഫ് സ്ഥാനാർഥി വി.ശശി കിഴുവിലം ഗ്രാമപഞ്ചായത്തിലെ കാട്ടുമുറാക്കലിൽ പ്രചാരണത്തിനെത്തിയപ്പോൾ സഹപാഠിയായിരുന്ന നസീർ ഇളനീർ നൽകിയപ്പോൾ.

യുഡിഎഫ് സ്ഥാനാർഥി ബി.എസ്.അനൂപ് ഇന്നലെ പുലർച്ചെ ആറുമണിമുതൽ ഗൃഹസന്ദർശനത്തിനു തുടക്കമിട്ടു. കഠിനംകുളം,മുദാക്കൽ ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ വൈകുന്നേരത്തോടെ വാഹനപര്യടനം പൂർത്തിയാക്കി. തുടർന്നു കോളനികളിൽ സന്ദർശനം നടത്തി പ്രധാനപ്പെട്ടവരെ കണ്ടു. എൻഡിഎ സ്ഥാനാർഥി ജി.എസ്.ആശാനാഥ് രാവിലെ മുതൽ മുദാക്കൽ ഗ്രാമപഞ്ചായത്തിലും ഉച്ചയ്ക്കു കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിലും പര്യടനം നടത്തി. 

trivandrum-chirayinkeezhu-nda-ashanath
ചിറയിൻകീഴ് എൻഡിഎ സ്ഥാനാർഥി ജി.എസ്.ആശാനാഥിനെ മുദാക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലെ പര്യടനത്തിനിടയിൽ പ്രവർത്തകൻ താമരപ്പൂ നൽകി സ്വീകരിക്കുന്നു.

ഗൃഹസന്ദർശനത്തിലൂടെ പ്രധാനികളെക്കണ്ടു വോട്ടഭ്യർഥിച്ചു. വി.ശശി രാവിലെ മുതൽ ഗൃഹസന്ദർശനത്തിനു തുടക്കം കുറിക്കും. ബി.എസ്.അനൂപ് രാവിലെ ഏഴുമണിക്കു അഴൂർ കയർസൊസൈറ്റിയിലെ തൊഴിലാളികളെ നേരിൽകണ്ടു വോട്ടഭ്യർഥിക്കും. ജി.എസ്.ആശാനാഥ് പ്രവർത്തകരോടൊപ്പം രാവിലെ മുതൽ നിയോജകമണ്ഡലത്തിലൊട്ടാകെ വോട്ടഭ്യർഥിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com