ADVERTISEMENT

ചെറുന്നിയൂർ∙ എസ്എസ്എൽസി പരീക്ഷയിൽ 9 എ ഗ്രേഡ് ഉറപ്പാണെന്നു വീട്ടുകാർക്ക് വാക്കു നൽകി അനശ്വരതയിലേക്കു മറഞ്ഞ അശ്വതി നേടിയത് 7 എപ്ലസ് അടങ്ങിയ വിജയം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചെള്ളുപനി ബാധിച്ചു മരണത്തിന് കീഴടങ്ങിയ അയന്തി പന്തുവിള പറങ്കിമാംവിള വീട്ടിൽ അശ്വതി(15)യുടെ വീട്ടിലേക്ക് എസ്എസ്എൽസി ഫലത്തോടുനുബന്ധിച്ച് ഇന്നലെ എത്തിച്ചേരേണ്ട അഭിനന്ദനങ്ങൾക്കു പകരം തളംകെട്ടി നിന്നത് ശോകാന്തരീക്ഷം. 

വീടിനോട് ചേർന്നു അശ്വതിയെ സംസ്കരിച്ച കുഴിമാടത്തിന് മീതേ നിരത്തിയ ഏതാനും റീത്തുകൾ അതേപടിയുണ്ടായിരുന്നു. പേരക്കുട്ടിയെക്കുറിച്ചുള്ള വാക്കുകൾ അശ്വതിയുടെ മുത്തശ്ശി പുഷ്പാംഗിനിക്കു വിതുമ്പലായി മാറുന്നു. പിതാവ് ഓട്ടോ ഡ്രൈവറായ ഷാജിദാസും മാതാവ് അനിതകുമാരിയും അശ്വതിയുടെ സഹോദരി പ്ലസ്ടു വിദ്യാർഥിയായ അഹല്യയും ദു:ഖം കടിച്ചമർത്തി നിൽക്കുന്നു. ഏഴു വിഷയത്തിൽ എ പ്ലസും രണ്ടു വിഷയത്തിൽ എയും ഒരെണ്ണത്തിൽ ബി പ്ലസുമാണ് അശ്വതിയുടെ നേട്ടം.

വർഷങ്ങളായി താമസിക്കുന്ന പന്തുവിളയിലെ വീട്ടിൽ നിന്നാണ് ഏതാനും ആഴ്ചകൾക്ക് മുൻപ് വിട്ടുമാറാത്ത പനിയുമായി അശ്വതി ആശുപത്രിയിൽ എത്തുന്നത്. പിന്നീട് നില ഗുരുതരമായി മരണം സംഭവിച്ചു. ചെള്ളുപനിസ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യവിദഗ്ദസംഘം പലതവണ വീട്ടിലെത്തി പരിശോധനയും പ്രതിരോധ നടപടികളും സ്വീകരിച്ചിരുന്നു. വീട്ടിലെ മറ്റു അംഗങ്ങളിൽ നടത്തിയ പരിശോധനാഫലം നെഗറ്റീവായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com