ADVERTISEMENT

തിരുവനന്തപുരം∙നാൽപത്തിമൂന്നാം വിവാഹ വാർഷിക ദിനത്തിലും മുഖ്യമന്ത്രി പിണറായി വിജയന്  ഔദ്യോഗിക കൃത്യ നിർവഹണത്തിന്റെയും പാർട്ടി യോഗത്തിന്റെയും തിരക്ക്. ഇന്നലെ ആയിരുന്നു വിവാഹ വാർഷികം. അദ്ദേഹം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനം മൂലം മുഖ്യമന്ത്രി കൊച്ചിയിൽ ആയിരുന്നു. രാവിലെ  പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി ഉച്ചയ്ക്കു ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്.

തുടർന്ന് എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു. വൈകുന്നേരം കോവളത്ത് തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഉച്ചയ്ക്ക് എകെജി സെന്ററിൽ ജീവനക്കാരുടെ ഓണസദ്യ ഉണ്ടായിരുന്നെങ്കിലും കൊച്ചിയിൽ ആയിരുന്നതിനാൽ മുഖ്യമന്ത്രിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. 1979 സെപ്റ്റംബർ 2ന് ആയിരുന്നു വിവാഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com