എകെജി സെന്റർ ആക്രമണം: 120 ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ, 17,333 വാഹനങ്ങൾ; ക്രൈംബ്രാഞ്ചിന്റെ അന്വേഷണ വഴികൾ ഇങ്ങനെ
Mail This Article
∙എകെജി സെന്ററിൽനിന്ന് പടക്കമെറിഞ്ഞ സ്കൂട്ടർ പോകാൻ സാധ്യതയുള്ള വഴിയിൽ 120 ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
∙ 17,333 വാഹനങ്ങൾ ജില്ലയിൽ പരിശോധിച്ചു. വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ ഫോൺ വിളി വിരങ്ങളും പരിശോധിച്ചു.
∙ വിവിധ പാർട്ടികളുടെ ഹിറ്റ് ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷിച്ചമ്പോഴാണ് കുറ്റകൃത്യം നടത്തിയത് ജിതിനാണെന്നു രഹസ്യവിവരം ലഭിച്ചതെന്നു ക്രൈംബ്രാഞ്ച്
∙ ഗൗരീശപട്ടം വരെ മാത്രമേ ഇത്തരത്തിൽ സ്കൂട്ടർ പോയിട്ടുള്ളുവെന്ന് ഇൗ ദൃശ്യങ്ങളിൽ നിന്ന് നിഗമനത്തിലെത്തി. അവിടെ നിന്ന് ഒരു കാറിന്റെ അടുക്കലേക്ക് പോയി. കാറിൽ മാറിക്കയറുന്ന ദൃശ്യങ്ങൾ കാണാം.
∙ വൈകിട്ട് അഞ്ചിന് കെഎസ്ഇബിയുടെ ഓട്ടം കഴിഞ്ഞ് ഉൗബർ ഓട്ടത്തിനായി ടെക്നോപാർക്കിൽനിന്ന് ഉള്ളൂരേക്ക് ഇൗ കാർ ഓടുന്നു.
∙ ഇൗ കാറിലെ ഡ്രൈവർ ജിതിൻ ആയിരുന്നുവെന്നും നീല ഷർട്ടായിരുന്നുവെന്നും യാത്രക്കാരൻ മൊഴിനൽകി.
∙ സംഭവദിവസം രാത്രി 10.30 മുതൽ11.45 വരെ ജിതിന്റെ ഫോൺ ഗൗരീശപട്ടത്തായിരന്നു ലൊക്കേഷൻ. കൂടെയുണ്ടായിരുന്നതായി അന്വേഷണസംഘം സംശയിക്കുന്നയാളുടെ ഫോണും ഇതേ ലൊക്കേഷനിൽ
∙ എകെജി സെന്ററിൽ പടക്കമെറിയുന്നയാളിന്റെ ഉയരം സിസിടിവി ദൃശ്യങ്ങളിൽനിന്ന് വിദഗ്ധ പരിശോധനയിൽ 168–169 സെന്റീമീറ്റർ എന്ന് നിഗമനം. ജിതിന്റെ ഉയരവും ഇതു തന്നെ
∙ സിസിടിവി ദൃശ്യത്തിന്റെ വിശകലനത്തിൽ മുഴുക്കൈയ്യൻ ടീഷർട്ടിൽ താഴെഭാഗത്തും കൈയുടെ അവസാനവും പ്രത്യേകതരം തയ്യൽ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ നിന്നാണ് ടീഷർട്ടിന്റെ ബ്രാൻഡിലേക്ക് പോകുന്നത്. ഇൗ ഷർട്ട് ഷോറൂമിൽനിന്ന് മേയ് മുതൽ ജൂലൈ 1 വരെ വാങ്ങിയത് ജിതിൻ ഉൾപ്പെടെ 12 പേർ. ബാക്കി 11 പേരുടെയും അടുക്കൽ ക്രൈംബ്രാഞ്ച് എത്തി പരിശോധിച്ചു.
∙ ജിതിന്റെ ഫോണിൽ നിന്ന് ഇതേ ഷർട്ടുമായി നിൽക്കുന്ന ഫോട്ടോയും കിട്ടി.
ഇനി കണ്ടെത്താനുള്ളത്
∙ കൂടെ കാറിലുണ്ടായിരുന്ന ആളുടെ പേര് ജിതിൻ പറയുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. ഇതു കണ്ടെത്താൻ ജിതിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും.
∙ സ്കൂട്ടർ എവിടെയെന്നു കണ്ടുപിടിക്കണം.
∙ സ്ഫോടകവസ്തു വാങ്ങിയ സ്ഥലം കണ്ടുപിടിക്കണം
∙ ജിതിൻ കുറ്റം സമ്മതിച്ചതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. ബാക്കി അന്വേഷണത്തിലൂടെ കൂടുതൽ തെളിവുകളുമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു.