വാടകയ്ക്കെടുത്ത കാറുകൾ വിൽപന : കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി അറസ്റ്റിൽ
Mail This Article
×
തിരുവനന്തപുരം ∙ ഓൺലൈൻ വഴി വാടകയ്ക്കെടുത്ത കാറുകൾ തമിഴ്നാട്ടിലെത്തിച്ച് സ്പെയർ പാർട്സാക്കി വിൽപന നടത്തിയ സംഭവത്തിൽ കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിലെ പ്രതിയായ അൽഉമ്മ പ്രവർത്തകനെ വഞ്ചിയൂർ പൊലീസ് കോയമ്പത്തൂരിൽ നിന്നു പിടികൂടി.കോയമ്പത്തൂർ കുനിയമ്മത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് റഫീഖിനെ ( ഭായി റഫീഖ്) ആണ് വഞ്ചിയൂർ എസ്എച്ച്ഒ വി.വി.ദിപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പിടിയിലായ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2020ൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ സമാനമായ കേസിൽ റഫീഖിനെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലും റഫീഖിന് എതിരെ കേസുകൾ നിലവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.