ADVERTISEMENT

തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കർ, മകൾ തേജസ്വിനി ബാല എന്നിവരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ, കാർ അമിത വേഗത്തിലായിരുന്നുവെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി കോടതിയിൽ മൊഴി നൽകി. കാറോടിച്ചിരുന്നത് പാലക്കാട് സ്വദേശി അർജുൻ നാരായണനാണ്. കേസിലെ ഏക പ്രതിയും അർജുനാണ്. അർജുനെ ലക്ഷ്മി കോടതിയിൽ തിരിച്ചറിഞ്ഞു. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കാണ് പോയത്.

പൂജ കഴിഞ്ഞ് 2018 സെപ്റ്റംബർ 24നു രാത്രി തിരിച്ചു. 25ന് പുലർച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന ഇന്നോവ കാർ 3.30ന് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തിൽ പെട്ടു. അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണു ബോധം തിരിച്ചുകിട്ടിയതെന്നും ലക്ഷ്മി മൊഴി നൽകി. അപകടവിവരം താനാണു പൊലീസിനു നൽകിയതെന്നു ലക്ഷ്മിയുടെ സഹോദരൻ പ്രസാദും മൊഴി നൽകി.  അർജുനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com