പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി പീഡിപ്പിച്ച കേസ്: മരുമകനും അമ്മാവനും അറസ്റ്റിൽ

HIGHLIGHTS
  • അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
tvm-arrest-case
ജീവിമോനും അമ്മാവൻ ജറോൾഡിനും
SHARE

നെടുമങ്ങാട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വലിയമല പൊലീസ്, തമിഴ്നാട് സ്വദേശികളായ മരുമകനെയും, സഹായി അമ്മാവനെയും അറസ്റ്റ് ചെയ്തു. തമിഴ്നാട് കുളച്ചൽ സ്വദേശി ജീവിമോൻ(27), ഇയാളുടെ അമ്മാവൻ ജറോൾഡിൻ(40) എന്നിവരെയാണ് വലിയമല സി.ഐ ഒ.എ.സുനിലും സംഘവും അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ 20ന് വെളുപ്പിന് വലിയമല സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെ കാറിൽ കടത്തി കൊണ്ട് പോയി ബാംഗ്ലൂരിലെ ഹുസൂർ എന്ന സ്ഥലത്ത് എത്തിച്ച് മുറിയെടുത്ത് താമസിപ്പിച്ച് ജീവിമോൻ പീഡിപ്പിക്കുക യായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതി ആയ അമ്മാവൻ ജറോൾഡിൻ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ഒന്നാം പ്രതിക്ക് സൗകര്യമൊരുക്കി എന്നാണ് കേസ്. 

പ്രതികൾ ഇരുവരുടെയും പേരിൽ തമിഴ്നാട്ടിൽ പെൺകുട്ടികളെ കടത്തിക്കൊണ്ടു പോകൽ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് കടത്ത് എന്നീ കേസുകളിൽ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരെ ഹുസൂർ നിന്നും പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS