ADVERTISEMENT

തിരുവനന്തപുരം∙ തലസ്ഥാനത്ത് വിദേശ വനിതയ്ക്കു നേരെ അതിക്രമം. ശംഖുമുഖം ബീച്ചിൽ നടക്കാനിറങ്ങിയ ഫ്രാൻസ് സ്വദേശിയോട് അപമര്യാദയായി പെരുമാറിയെ പതിനാറുകാരനെ   പൊലീസ് പിടികൂടി.  മൊബൈൽ ഫോണിൽ സെൽഫി എടുക്കണമെന്ന് അഭ്യർഥിച്ച് അടുത്ത് കൂടി ദേഹത്ത് സ്പർശിച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വലിയതുറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

ഇന്നലെ ഉച്ചയ്ക്കു 2.30നായിരുന്നു സംഭവം. ബോട്ട് പണിക്ക് എത്തിയ സംഘത്തിലുള്ള ആളാണ് പ്രതി.  സെൽഫിയ്ക്കായി യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത് ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി ബഹളം വച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ഗാർഡ് ആളുകളെ വിളിച്ചു കൂട്ടി പ്രതിയെ തടഞ്ഞുവച്ച ശേഷം പൊലീസിൽ വിവരം അറിയിച്ചു. വലിയതുറ സി.ഐയുടെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ സ്ഥലത്ത് എത്തി വിദേശ വനിതയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com