ADVERTISEMENT

തിരുവനന്തപുരം ∙ കന്നുകാലികൾക്കും ഉടമകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ‘ഗോ സമൃദ്ധി ’ പദ്ധതി മുടങ്ങിയതോടെ പുതിയത് സർക്കാർ പരിഗണനയിൽ. തുകയുടെ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കുന്ന പദ്ധതിയാണ് ചർച്ചയിൽ.  ഗോ സമൃദ്ധിക്കായി ബജറ്റിൽ നീക്കിവച്ച 6 കോടി രൂപ  ധനവകുപ്പ് മൃഗസംരക്ഷണ വകുപ്പിന് കൈമാറാത്തതാണ് പദ്ധതി നടത്തിപ്പിന് തടസ്സമായത്.

 പ്രീമിയം തുകയുടെ കർഷക വിഹിതം അടച്ച് രസീത് ഹാജരാക്കുന്ന മുറയ്ക്ക്, മൃഗസംരക്ഷണ വകുപ്പിന്റെ പങ്കു  കൂടി ചേർത്താണ് ഇൻഷുറൻസ് പൂർത്തിയാക്കിയിരുന്നത്. ഇതിനായി സർക്കാർ വിഹിതം എസ്ബിഐ അക്കൗണ്ടിലേക്ക് മാറ്റുന്നതായിരുന്നു രീതി.എന്നാൽ ഈ സാമ്പത്തിക വർഷം  തുക മാറ്റാൻ ധനവകുപ്പ് അനുമതി നൽകിയില്ല. ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുത്തും പ്രീമിയം തുക നിശ്ചയിച്ചും ധനവകുപ്പിന് നൽകിയ ശുപാർശ അംഗീകരിച്ചതുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com