ADVERTISEMENT

തിരുവനന്തപുരം∙ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ സാങ്കേതികമായ മറുപടികളല്ല, കൃത്യമായ മറുപടികളാണു നൽകേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പീലുകളുടെയും ഫയലുകളുടെയും എണ്ണം കുറയ്ക്കാനും കഴിയും. പരമാവധി 30 ദിവസത്തിനകം മറുപടി നൽകണമെന്നാണു വ്യവസ്ഥ. അതുകൊണ്ടു മുപ്പതാം ദിവസമേ നൽകൂ എന്നു വാശിപിടിക്കുന്നത് ആശാസ്യമല്ല. വൈകി നൽകുന്ന വിവരം, വിവരനിഷേധത്തിനു തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്കു സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ 161–ാം സ്ഥാനത്താണ്. അങ്ങനെയുള്ള രാജ്യത്ത് അറിയാനുള്ള അവകാശത്തിന്റെ അവസ്ഥ ഊഹിക്കാവുന്നതാണ്. അതിൽനിന്നു വേറിട്ടു നിൽക്കാൻ കേരളത്തിനു കഴിയണം. അധികാരം ജനങ്ങൾ നൽകിയതാണ്. അതുകൊണ്ടാണ് അധികാരസ്ഥാനത്തിരിക്കുന്നവർ ജനസേവകർ എന്നു വിളിക്കപ്പെടുന്നത്. ആർടിഐ ഉപയോഗിച്ച് അധികാരകേന്ദ്രങ്ങളിലെ ഫയൽനീക്കമറിയാൻ ഏതൊരു പൗരനും കഴിയും. അതുകൊണ്ടു ഫയൽനീക്കം സുതാര്യമാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ.വി.വേണു മുഖ്യപ്രഭാഷണം നടത്തി. മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ.വിശ്വാസ് മേത്ത അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മിഷണർമാരായ ഡോ.കെ.എം.ദിലീപ്, എ.അബ്ദുൽ ഹക്കിം, പൊതുഭരണ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഡിജിപി എസ്.ദർവേഷ് സാഹിബ് പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com