ADVERTISEMENT

പോത്തൻകോട്  ∙ അങ്കണവാടിയിൽ കുട്ടികൾക്ക് പോഷകാഹാരമായി വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. പോത്തൻകോട് പണിമൂല 53  നമ്പർ അങ്കണവാടിയിൽ നിന്നു  പണിമൂല സ്വദേശി  രതീഷ് കുമാർ–ആതിര ദമ്പതികളുടെ ഒരു വയസ്സുള്ള കുഞ്ഞിന് നൽകിയ പാക്കറ്റിലെ അമൃതം പൊടിയിലാണ് ചത്തു ദ്രവിച്ചു തുടങ്ങിയ നിലയിൽ പല്ലിയെ കണ്ടത്. 

 ഒരു മാസം മുൻപാണ് അമൃതം പൊടി വീട്ടിലേക്കു കൊണ്ടുപോയത്. മൂന്നു മാസം വരെ കാലാവധിയുണ്ട്. ശനിയാഴ്ച രാവിലെ കവർ പൊട്ടിച്ചപ്പോഴാണ് സംഭവം. .  വാമനപുരത്തെ സ്ഥാപനത്തിൽ നിന്ന് നവംബർ അവസാനവാരം കൊണ്ടു വന്നതാണ് അമൃതം പൊടി.  സംഭവത്തിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com