ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ഓഫിസ് സംബന്ധമായ ആവശ്യങ്ങൾക്ക് വാട്സാപ് ഉപയോഗിക്കുന്നില്ലെന്നു മുഖ്യമന്ത്രി  അവകാശപ്പെടുമ്പോൾ അതു തെറ്റാണെന്ന് ഔദ്യോഗിക രേഖകൾ. ഏതെങ്കിലും വകുപ്പിൽ ദൈനംദിന കൃത്യങ്ങൾ നിർവഹിക്കുന്നതിന് വാട്സാപ് പോലുള്ള നവമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടോ എന്നായിരുന്നു നിയമസഭയിൽ ലീഗ് അംഗം യു.എ.ലത്തീഫിന്റെ ചോദ്യം. അനുമതി നൽകിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മിക്ക വകുപ്പുകളിലും വാട്സാപ് വഴിയാണു വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് എന്നതു യാഥാർഥ്യമായി നിൽക്കെയാണു മുഖ്യമന്ത്രിയുടെ നിഷേധം. 

ജനുവരി 17ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്സിൽ വാട്സാപ് ഉപയോഗിക്കുന്നതിനെക്കുറിച്ചു നിർദേശം നൽകുന്നുണ്ട്. അതിൽ പറയുന്നത് ഇങ്ങനെ: ‘ഡയറക്ടറേറ്റിൽ നിന്നു നൽകുന്ന മിക്ക നിർദേശങ്ങൾക്കും ജീവനക്കാർ മറുപടി നൽകുന്നില്ല. വാട്സാപ്, ഇ മെയിൽ എന്നിവ വഴി നൽകുന്ന നിർദേശങ്ങൾക്കു സമയബന്ധിതമായി മറുപടി നൽകേണ്ടതാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നിലവിലെ വാട്സാപ് ഗ്രൂപ്പിൽ അസിസ്റ്റന്റ് പട്ടികജാതി ഓഫിസർമാരെയും ഉൾപ്പെടുത്താൻ ഡയറക്ടർ നിർദേശിച്ചു.’    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com