പുന്നമൂട് മാർക്കറ്റിൽ നിന്ന് 35 കിലോ പഴകിയ മത്സ്യംപിടികൂടി
Mail This Article
×
വർക്കല ∙ നഗരസഭ വക പുന്നമൂട് മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിൽപനയ്ക്ക് എത്തിച്ച 35 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. മൊബൈൽ ലാബിന്റെ സഹായത്തോടെയാണു പരിശോധന നടത്തിയത്. ചൂര, കൊഴിയാള എന്നീ പഴകിയ മത്സ്യങ്ങളാണ് കണ്ടെത്തിയത്. പഴകിയ മത്സ്യവിൽപന സ്ഥിരമാണെന്ന പരാതിയുടെ അടിസ്ഥാനത്തിയിരുന്നു പരിശോധന. ഭക്ഷ്യ സുരക്ഷാ വകുപ്പ് വർക്കല സർക്കിൾ ഓഫിസർ ഡോ. ആർ.പി.പ്രവീൺ, മൊബൈൽ ലാബ് ടെക്‌നിക്കൽ അസിസ്റ്റന്റ് വി.അജിത, ലാബ് അസിസ്റ്റന്റ് പി.വിനോദ്, മൈക്രോ ബയോളജിസ്റ്റ് എസ്.നിള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.