ADVERTISEMENT

തിരുവനന്തപുരം∙ചാന്ദ്രയാൻ വിജയം ‘നിലാകനവ്’ എന്ന മോഹിനിയാട്ട ശിൽപരൂപത്തിലൂടെ അരങ്ങിലെത്തിയത് നവ്യാനുഭവമായി. പ്രമുഖ നർത്തകി ഗായത്രി മധുസൂദനൻ ആണ് ഇന്ത്യയുടെ ചരിത്രവിജയം നൃത്തച്ചുവടുകളിലൂടെ ചിട്ടപ്പെടുത്തിയത്. ലാസ്യ നൃത്ത കലാരൂപമായ മോഹിനിയാട്ടത്തിലൂടെ ചന്ദ്രനിലേക്കുള്ള യാത്ര യാഥാഥ്യമാക്കിയ ‘നിലാകനവ്’ ചാന്ദ്രയാൻ ദൗത്യത്തിനുള്ള ആദരവും അനുമോദനവുമായി.

ജർമൻ ശാസ്ത്രജ്ഞൻ ജോഹന്നാസ് കെപ്ളറുടെ ‘സോമ്നിയം’ എന്ന നോവലും ചാന്ദ്രയാത്രയും സംയോദിപ്പിച്ചാണ് നൃത്തരൂപം ചിട്ടപ്പെടുത്തിയതെന്ന് ഗായത്രി മധുസൂദനൻ പറഞ്ഞു. ആദ്യമായാണ് ചാന്ദ്രയാൻ ദൗത്യം ഒരു കലാരൂപത്തിന് ഉള്ളടക്കമായത്. പാശ്ചാത്യ സിംഫണിയും സോപാന സംഗീതവും കഥകളി സംഗീതവും ഒന്നിച്ച നൃത്തശിൽപം കലാസ്വാദകർക്ക് വേറിട്ട ദൃശ്യവിരുന്നായി. വിനോദ് മങ്കരയാണ് ‘നിലാകനവി’ന്റെ  സംവിധാനംം. സംഗീത സംവിധായകൻ രമേശ് നാരായണൻ സംഗീതം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com