ADVERTISEMENT

കാട്ടാക്കട ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാന മന്ത്രി നരേന്ദ്രമോദി 15ന് കാട്ടാക്കടയിലെത്തും. ക്രിസ്ത്യൻ കോളജ് മൈതാനിയിൽ പൊതു സമ്മേളനത്തിൽ പ്രധാന മന്ത്രി പ്രസംഗിക്കും. ഒരു ലക്ഷത്തോളം  പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് ബിജെപി തീരുമാനം.  പ്രധാന മന്ത്രിയുടെ വരവ് പ്രമാണിച്ചുള്ള സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. റൂറൽ പൊലീസ് മേധവി കിരൺ നാരായൺ ഇന്നലെ കോളജ് അങ്കണത്തിലും പ്രധാന മന്ത്രി ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പങ്കജകസ്തൂരി ആയുർവേദ കോളജിലും എത്തി.

പ്രധാന മന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ എസ്.പി.ജി.ഉദ്യോഗസ്ഥരും എത്തിയിരുന്നു. പങ്കജകസ്തൂരി ആയുർവേദ കോളജ് അങ്കണത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാന മന്ത്രി ഇവിടെ നിന്നും റോഡ് മാർഗം ക്രിസ്ത്യൻ കോളജ് അങ്കണത്തിലെത്തും.  ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിനു പുറമേ, തിരുവനന്തപുരം മണ്ഡലത്തിലെ പാറശാല, നെയ്യാറ്റിൻകര,കോവളം മണ്ഡലങ്ങളിലെ പ്രവർത്തകർ കാട്ടാക്കടയിലെ സമ്മേളനത്തിനെത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പൊതു സമ്മേളനം. റോഡ് ഷോ യുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com