ADVERTISEMENT

കാട്ടാക്കട ∙ മദ്യപിച്ചെത്തിയ സംഘം  ഭക്ഷണം കഴിക്കുന്നതിനിടെ കറി ചോദിച്ച് ഹോട്ടൽ ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഹോട്ടൽ അടിച്ച് തകർത്തു. കട ഉടമയ്ക്കും മർദനമേറ്റു. പൂവച്ചൽ നക്രാംചിറക്ക് സമീപമുള്ള ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.  ഹോട്ടലിലെ കാഷ്യർ പൂവച്ചൽ നാവെട്ടിക്കോണത്തു വാടകയ്ക്ക് താമസിക്കുന്ന ഉദയദാസി (54) നാണ് കുത്തേറ്റത്. കടയുടമ പൂവച്ചൽ പുന്നാംകരിക്കകം കൈരളി ഭവനിൽ പ്രവീൺ (47) നു മുഖത്തും ചുണ്ടിലും പരുക്കേറ്റു. കാഷ്യറുടെ മുഖത്താണു കുത്തേറ്റത്. 

ഭക്ഷണം കഴിക്കാനെത്തിയ രണ്ട് അംഗ സംഘത്തിന്റെ വാഹനത്തിന്റെ താക്കോലിനൊപ്പം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. ബൈക്കിൽ എത്തിയ രണ്ടു പേർ ഭക്ഷണ കഴിക്കുന്നതിനിടെ കറി ആവശ്യപ്പെട്ടു. മറ്റൊരാൾക്കു വിളമ്പി കൊണ്ടിരുന്ന ജീവനക്കാരൻ ഇവരുടെ അടുത്ത് കറിയുമായി എത്തിയപ്പോൾ പ്രകോപിതരായ ഇരുവരും ചേർന്ന് മർദിച്ചു. ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ ഇവർ വലിച്ചെറിഞ്ഞു. ഇതിനിടെ അക്രമികളുടെ സംഘത്തിലുള്ള രണ്ടു പേർ കൂടി ബൈക്കിൽ എത്തി. ഇവർ ഹോട്ടലിന്റെ മുൻ വശത്തെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. കാട്ടാക്കട പൊലീസിൽ പരാതി നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com