ADVERTISEMENT

നെയ്യാറ്റിൻകര ∙ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടും  കോവളം – കാരോട് ബൈപാസ് കടന്നു പോകുന്ന കാഞ്ഞിരംകുളം ബൈപാസ് ജംക്‌ഷനിൽ സിഗ്നൽ സ്ഥാപിച്ചിട്ടില്ല.ബൈപാസ് ഉൾപ്പെടെ 10 റോഡുകളാണ് ഈ ജംക്‌ഷനിൽ സംഗമിക്കുന്നത്.ഇവിടെ ആകെയുള്ളത് സ്പീഡ് ബ്രേക്കർ മാത്രം. എല്ലാ റോഡുകളിൽ നിന്ന് ജംക്‌ഷനിൽ വാഹനം എത്തുമ്പോൾ ഏതു വാഹനം എങ്ങോട്ട് പോകുന്നുവെന്ന് ആർക്കും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് ഈ പാതയെ സങ്കീർണമാക്കുന്നത്. 

ഇവിടെ നിന്ന് 2 കിലോമീറ്റർ മാറി അടുത്ത ജംക്‌ഷനായ പുറുത്തിവിളയിലെ അവസ്ഥയും സമാനമാണ്.ബൈപാസ് ഗതാഗതത്തിനു തുറന്നു കൊടുത്ത ദിവസം മുതൽ ഈ 2 സ്ഥലങ്ങളിലും സിഗ്നൽ സ്ഥാപിക്കണമെന്ന് ജനം ആവശ്യപ്പെടുന്നുണ്ട്.കോവളം കടന്നു ബൈപാസിലൂടെ എത്തുന്ന വാഹനങ്ങൾക്ക് കരമന – കളിയിക്കാവിള ദേശീയപാതയിൽ (കാരോട്) പ്രവേശിക്കാനാകും.

ഇതിനാൽ തമിഴ്നാട്ടിലേക്ക് പോകുന്ന നൂറു കണക്കിനു വാഹനങ്ങൾ ഇപ്പോൾ കഴക്കൂട്ടം – കാരോട് ബൈപാസിനെ ആണ് ആശ്രയിക്കുന്നത്.നെയ്യാറ്റിൻകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ബൈപാസിലൂടെയാണ് യാത്ര. നേരത്തെ വിഴിഞ്ഞം – പൂവാർ റോഡിലൂടെ കോവളം കാണാനെത്തുന്ന വിനോദ സഞ്ചാരികളും ഇപ്പോൾ ഈ റോഡിനെ ആണ് ആശ്രയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com