കതിർ മണ്ഡപത്തിൽ നിന്ന് പോളിങ് ബൂത്തിലേക്ക്; വിവാഹ വേഷത്തിലെത്തിയ നവദമ്പതികളിവർ
Mail This Article
×
കയ്പമംഗലം ∙ കതിർമണ്ഡപത്തിൽ നിന്ന് വധൂവരന്മാർ ആദ്യം വന്നത് പോളിങ് ബൂത്തിലേക്ക്. എടത്തിരുത്തി പൈനൂരിലെ തുളിശാലി വീട്ടിൽ ബാബു - ഷിജി ദമ്പതികളുടെ മകൾ ജിബിയും ആറാട്ടുപുഴ സ്വദേശി വിനീഷും പൈനൂർ എൻഎൽപി സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ രാവിലെ പതിനൊന്നരയോടെ വോട്ടു ചെയ്യാനായെത്തിയത്.
വിവാഹപ്പന്തലിൽ നിന്ന് പോളിങ് ബൂത്തിലേക്ക്
കാടുകുറ്റി∙ കതിർമണ്ഡപത്തിൽ നിന്ന് വധു വരനൊപ്പം വോട്ടു ചെയ്യാനെത്തി. ചെറുവാളൂർ മേലാപ്പിള്ളി ബാഹുലേയന്റെയും ഉഷയുടെയും മകൾ അമൃതയാണ് വരൻ പുറനാട്ടുകര രാമനിവാസിൽ രാമനാഥന്റെയും വത്സലയുടെയും മകൻ കൈലാസിനൊപ്പം വാളൂർ നായർ സമാജം ഹൈസ്‌കൂളിലെ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.