ADVERTISEMENT

വെങ്കിടങ്ങ് ∙ ബണ്ട് തുറന്നതോടെ ഏനാമാവ് റഗുലേറ്റർ മുഖത്ത് ഏറ്റുമീൻ കോള് തുടങ്ങി. പുതുമഴയിൽ ശുദ്ധജലവും ഉപ്പുവെള്ളവും സംഗമിക്കുന്ന ഇവിടെ മീനുകൾ കൂട്ടമായി എത്തുമെന്നതാണ് പ്രത്യേകത. കനാലിൽ നിന്നും ഒഴുകിയെത്തുന്നവയും പുഴയിൽ നിന്നും കയറിവരുന്നവയും ഇക്കൂട്ടത്തിലുണ്ട്. വീശു വല ഉപയോഗിച്ച് മീൻ പിടിത്തത്തിന് ഒട്ടേറെ മത്സ്യത്തൊഴിലാളികളാണ് റഗുലേറ്ററുകളിലുള്ളത്. 

പരൽ, പോട്ട, കണമ്പ്, കോലാൻ, വാലാത്തൻ, ചൂട തുടങ്ങിയവയാണ് കൂടുതലായുള്ളത്. റോഡരികിലായതിനാൽ വാഹനം നിർത്തി പറഞ്ഞ വില നൽകിയാണ് ആളുകൾ പിടയ്ക്കുന്ന മീൻ വാങ്ങി പോകുന്നത്. ഫ്രഷ് മീൻ വിൽപനയ്ക്കായി സ്റ്റാളുകളും തുറന്നിട്ടുണ്ട്. വളയം ബണ്ട് പൊളിച്ചതോടെ വെള്ളത്തിന്റെ ഒഴുക്കും മീൻ പിടിത്തവും പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ഉൾപ്പെടെ മഴക്കാഴ്ചകൾ ആസ്വദിക്കാൻ ഒട്ടേറെ പേരാണ് റഗുലേറ്ററിലെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com