1.4കോടിയുടെ മോഷണം: കള്ളൻ വന്നത് പൊന്നാനി റോഡിലൂടെ
Mail This Article
×
ഗുരുവായൂർ ∙ കഴിഞ്ഞ 12ന് തമ്പുരാൻപടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്വർണം മോഷ്ടിച്ച കേസിൽ കള്ളൻ വന്നതും പോയതും പൊന്നാനി റോഡിലൂടെ എന്ന് സൂചന. മോഷ്ടാവ് എന്നു സംശയിക്കുന്നയാൾ ബൈക്കിൽ വീടിന്റെ ദിശയിൽ വരുന്നത് തമ്പുരാൻപടിയിലും സമീപത്തുമുള്ള സിസിടിവിയിൽ വ്യക്തമാകുന്നുണ്ട്.
മോഷണം കഴിഞ്ഞതിന് ശേഷം ഇതേ ബൈക്കിൽ വന്ന ദിശയിൽ തന്നെ ബൈക്ക് ഓടിച്ച് പോകുന്നതും കാണുന്നുണ്ട്. ആരോഗ്യമുള്ള ശരീരഘടനയും താടിയുള്ള തൊപ്പിവച്ച 30 വയസ്സിൽ താഴെയുള്ള മോഷ്ടാവിന്റെ സിസിടിവി ചിത്രം പൊലീസ് പ്രസിദ്ധീകരിച്ചിരുന്നു.
സാദൃശ്യമുള്ള ഒരാളെ മോഷണം നടക്കുന്ന സമയത്തിന് മുൻപായി വീടിന്റെ പരിസരത്ത് കണ്ടിരുന്നുവെന്ന് പരിസരത്തെ ഒരു വീട്ടമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 15 പേരടങ്ങുന്ന പൊലീസ് സംഘം കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.