ADVERTISEMENT

ചാലക്കുടി ∙ നഗരസഭ ജംക്‌ഷനു സമീപം വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്തുള്ള ഗ്രൗണ്ടിൽ നടത്തിയിരുന്ന  തട്ടുകടയിൽ കാടക്കോഴി ഫ്രൈയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സാഹചര്യത്തിൽ ഈ തട്ടുകട നഗരസഭ അടപ്പിച്ചു. സമീപത്തു പ്രവർത്തിച്ചിരുന്ന 2 തട്ടുകടകൾ കൂടി നഗരസഭ അടപ്പിച്ചു. ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ തട്ടുകടയുടെ നടത്തിപ്പുകാരനിൽ നിന്ന് പിഴ ഈടാക്കുമെന്നു നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. മറ്റു ഹോട്ടലുകൾ ഉൾപ്പെടെ ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന സാധനങ്ങളിൽ പരിശോധനകൾ കർശനമാക്കണമെന്ന ആവശ്യവും ശക്തമാണ്. 

‘കേസ് എടുക്കണം’

ചാലക്കുടി ∙ തട്ടുകടയിൽ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ സാഹചര്യത്തിൽ  കുറ്റക്കാർക്കെതിരെ കേസ് എടുക്കണമെന്ന് എൽജെഡി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോർജ് വി.ഐനിക്കൽ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com