മുല്ലശേരി ∙ മേഖലയിലെ കോൾപ്പടവുകളിൽ ഇൗ സീസണിലെ മുണ്ടകൻ കൃഷി കൊയ്ത്ത് തുടങ്ങി. 235 ഏക്കർ വരുന്ന മതുക്കര വടക്ക് കോൾപ്പടിലാണു തുടക്കം. ഇത്തവണ ഉമ ഇനം നെല്ലിനു മികച്ച വിളവാണ്. ഏക്കറിന് ഏകദേശം 3000 കിലോ നെല്ല് ലഭിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ നഷ്ടം സംഭവിച്ച കർഷകർ ഇതോടെ ആശ്വാസത്തിലാണ്. പേമാരിയും രോഗങ്ങളും മൂലം ഏക്കറിന് 400 കിലോ നെല്ല് പോലും കഴിഞ്ഞതവണ ലഭിച്ചിരുന്നില്ല.
ഇത്തവണ ഒക്ടോബർ 2നാണ് ത്തിൽപ്പെട്ട വിത്ത് വിതച്ചത്. കൊയ്ത്ത് 10 ദിവസത്തിനുള്ളിൽ പൂർത്തിയാകും. നെല്ല് സംഭരണവും സുഗമമായി നടക്കുന്നു. ഇത്തവണ വൈക്കോലിനും നല്ല വിലയാണ്. ഏക്കറിന് 8008 രൂപയ്ക്കാണ് വൈക്കോൽ ലേലത്തിൽ പോയത്. സമീപകാലത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ സീസണിൽ മഴ മൂലം വൈക്കോൽ നശിച്ചിരുന്നു.