ടാപ്പിങ്ങിനിടെ കാട്ടാന; തൊഴിലാളിക്കു പരുക്കേറ്റു

wild-elephant-attack-thrissur
ഇന്നലെ രാവിലെ പാലപ്പിള്ളി പിള്ളത്തോട് പാലത്തിനു സമീപം തോട്ടത്തിലേക്ക് റോഡ് കുറുകെ കടക്കുന്ന കാട്ടാന.
SHARE

പാലപ്പിള്ളി ∙ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളി കോട്ടയം സ്വദേശി കാരിവേലിൽ പ്രസാദിന് (47) കാട്ടാനകൾക്കു മുന്നിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു പരുക്കേറ്റു. ഇദ്ദേഹം വേലൂപാടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.  പരുക്കു സാരമുള്ളതല്ല. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. തോട്ടത്തിലെ 89 ഫീൽഡിൽ 15 ആനകളാണ് ഉണ്ടായിരുന്നത്. 

ഇതോടെ തൊഴിലാളികൾക്ക് ഏറെനേരം ജോലിക്കിറങ്ങാനായില്ല. പിന്നീടു വനപാലകരെത്തി ആനകളെ തോട്ടത്തിൽ നിന്ന് വിരട്ടിയോടിച്ചു. 2 ആഴ്ചയ്ക്കിടെ പാലപ്പിള്ളി മേഖലയിൽ മാത്രം കാട്ടാനയ്ക്കു മുന്നിൽപ്പെടുന്ന ഏഴാമത്തെ ആളാണു പ്രസാദ്. ഇന്നലെ രാവിലെ പിള്ളത്തോടു പാലത്തിനു സമീപം ഒരു കൊമ്പൻ റോഡിലും തോട്ടത്തിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒറ്റയ്ക്കു വരുന്ന ആനകളാണ് ഏറെ അപകടകാരികൾ. തൊഴിലാളികളും വാച്ചർമാരും ചേർന്നു മുന്നറിയിപ്പ് നൽകിയാണു യാത്രക്കാരെ കടത്തിവിട്ടത്. ആനകൾ സ്ഥിരമായി കാടിറങ്ങുന്നതു തടയാൻ വനപാലകർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണം ശക്തമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA