കുടുംബശ്രീ കലോത്സവം: കണ്ണൂർ, കോഴിക്കോട് മുന്നിൽ

HIGHLIGHTS
  • 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ കാസർകോട്, തൃശൂർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ
kudumba-sree-kalolsavam
കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2023’ തൃശൂരിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, മന്ത്രി കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, എ.സി.മൊയ്തീൻ എംഎൽഎ തുടങ്ങിയവർ സമീപം.
SHARE

തൃശൂർ ∙ സംസ്ഥാന കുടുംബശ്രീ കലോത്സവം ആദ്യദിനത്തിൽ 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ 48 പോയിന്റ് വീതം നേടി കണ്ണൂരും കോഴിക്കോടുമാണു മുന്നിൽ. കാസർകോട് (44), തൃശൂർ (35) ജില്ലകളാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ആദ്യദിനത്തിൽ രചനാ മത്സരങ്ങൾ, കവിതാ പാരായണം, കണ്ണേറുപാട്ട്, മരംകൊട്ടുപാട്ട്, കൂളിപാട്ട് തുടങ്ങിയവ അരങ്ങേറി. 9 വേദികളിലായി 2570 പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം നാളെ സമാപിക്കും. ആയിരങ്ങൾ അണിനിരന്ന വിളംബര ഘോഷയാത്ര കുടുംബശ്രീയുടെ കരുത്തും വൈവിധ്യവും വെളിവാക്കി.

നടുവിലാൽ പരിസരത്ത് ആരംഭിച്ച ഘോഷയാത്രയിൽ വിവിധ താള, മേള, വാദ്യ സംഘങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുത്തു. റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS