ADVERTISEMENT

തൃശൂർ ∙ ദിവാൻജിമൂലയിൽ 2 യുവാക്കൾക്കു നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കത്തി ഉപയോഗിച്ചു കുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ. വടൂക്കര കൊടയ്ക്കാട്ട് അജ്മൽ (19), ചിയ്യാരം പുഴയ്ക്കൽ അബ്ദുൽ ഫഹദ് (20), വടൂക്കര അമ്പലത്ത് ഷാഹിദ് (25) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. നാലാമൻ ഒളിവിലാണ്.

5 ദിവസം മുൻപു രാത്രി 11.45ന് ആണു സംഭവം. തന്റെ കാറിന്റെ ബോണറ്റിനു മുകളിൽ കയറിയിരുന്നു നാലംഗ സംഘം ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതു കണ്ട കടങ്ങോട് സ്വദേശിയായ യുവാവും സുഹൃത്തും ചോദ്യംചെയ്തതാണു പ്രകോപനത്തിനു കാരണമായത്. പരസ്യമായി തോക്കുചൂണ്ടി വധഭീഷണി മുഴക്കുകയും കത്തിയെടുത്തു കുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണു കേസ്.

പുതുക്കാട്, നെടുപുഴ, ഈസ്റ്റ് സ്റ്റേഷനുകളിലായി നാലു കേസുകളിൽ ഫഹദ് പ്രതിയാണ്. എസ്ഐ ശരത് സോമൻ, എഎസ്ഐ കെ. ഉണ്ണിക്കൃഷ്ണൻ, സിപിഒമാരായ അരുൺജിത്ത്, അജ്മൽ, സൂരജ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com