ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസും ഇല്ലാത്തതിനാൽ അഴീക്കോട്–മുനമ്പം ഫെറിയിലെ ജങ്കാർ സർവീസ് ഇന്നു നിർത്തും. ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനാൽ എറണാകുളം- തൃശൂർ തീരദേശ മേഖലയിലെ പതിവു ജങ്കാർ യാത്രക്കാർ ദുരിതത്തിലാകും. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അഴീക്കോട് - മുനമ്പം ജങ്കാർ ഏതാനും വർഷങ്ങളായി കൃത്യമായി സർവീസ് നടത്തിയിരുന്നു. ദിനംപ്രതി ആയിരക്കണക്കിനു യാത്രക്കാരും ചരക്കു വാഹനങ്ങളും മത്സ്യത്തൊഴിലാളികളും യാത്ര ചെയ്തിരുന്നു. ഏഴു മിനിറ്റ് കൊണ്ടു മറുകരയെത്തേണ്ടതിനു പകരം 15 കിലോമീറ്റർ ചുറ്റിക്കറങ്ങി അര മണിക്കൂറിലേറെ സമയമെടുത്താണ് അഴീക്കോട് നിന്ന് മുനമ്പത്തേക്ക് വാഹനങ്ങൾ എത്തിക്കാനാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com