ADVERTISEMENT

ചാലക്കുടി ∙ താലൂക്ക് ആശുപത്രിയിൽ വീണ്ടും കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇരിങ്ങാലക്കുട സ്വദേശി ശ്യാമളയ്ക്കാണു (63) ശസ്ത്രക്രിയ നടത്തിയത്. ഓർത്തോപീഡിക്സ് കൺസൾട്ടന്റ് ഡോ. കെ.പി.ജയകുമാറിന്റെ നേതൃത്വത്തിൽ ജൂനിയർ കൺസൽട്ടന്റ് ഡോ. അരുൺ രവി, അനസ്തെറ്റിസ്റ്റ് ഡോ. അഞ്ജലി, ഡോ. രേഖ, നഴ്സിങ് ഓഫിസർ സീമ എന്നിവർ പങ്കെടുത്തു. സ്വകാര്യ ആശുപത്രികളിൽ 2 ലക്ഷത്തിനു മുകളിൽ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ കെഎഎസ്പി ഇൻഷുറൻസ് ഉള്ളതിനാൽ സൗജന്യമായാണു നടത്തിയത്. ഇംപ്ലാന്റിന്റെ സ്വഭാവം അനുസരിച്ചു മറ്റുള്ളവർക്കു 60,000 മുതൽ 80,000 രൂപ വരെ മതിയാകും. എല്ലു തേയ്മാനം, വാതം എന്നിവ കാരണം വിട്ടുമാറാത്ത വേദനയും നടക്കാൻ പ്രയാസവും അനുഭവിക്കുന്നവർക്കാണ് ഇത് ആശ്വാസമാകുന്നത്. ചെലവേറിയ ശസ്ത്രക്രിയ ചുരുങ്ങിയ ചെലവിൽ നടത്താനാകുന്നതു പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാകുമെന്ന് സൂപ്രണ്ട് ഡോ. മിനിമോൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com