ADVERTISEMENT

കുന്നംകുളം ∙തൃശൂർ - കുന്നംകുളം പാതയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ വീണ്ടും അപകടത്തിനിടയാക്കി. കാണിപ്പയ്യൂർ സ്വകാര്യ ആശുപത്രിക്കു സമീപം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ ചങ്ങരംകുളം മൂക്കുതല കുന്നത്തുപറമ്പിൽ കൃഷ്ണൻ (57), ഭാര്യ സുധ (57), മകൾ കാർത്തിക (30) എന്നിവർക്ക് പരുക്കേറ്റു. യൂണിറ്റി ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ പിന്നീട് ആശുപത്രി വിട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് അപകടം. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തൃശൂർ – കുന്നംകുളം റൂട്ടിലോടുന്ന ബസ് എതിരെ വരികയായിരുന്ന കാറുമായി ഇടിച്ചതെന്നും ബസ് അമിതവേഗത്തിലായിരുന്നു എന്നും നാട്ടുകാർ ആരോപിച്ചു. തലനാരിഴയ്ക്കാണു കാറിലുണ്ടായിരുന്നവർ സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി. ബസപകടങ്ങൾ പതിവായ ഈ പാതയിൽ ബസുകൾ വേഗംകുറച്ചുപോകുക എന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com