ADVERTISEMENT

ഇരിങ്ങാലക്കുട ∙ വിവാഹ വാഗ്ദാനം നൽകി  യുവതിയെ പീഡിപ്പിച്ച കേസിൽ അങ്കമാലി തെക്കേ കളത്തിങ്കൽ സിറിലിനെ (25) ഡിവൈഎസ്പി എം.സി.കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുൻപ് ജോലി സ്ഥലത്തു പരിചയപ്പെട്ട യുവതിയെ സൗഹൃദം സ്ഥാപിച്ച് കഴിഞ്ഞ ജനുവരി മുതൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. 

ഈ ബന്ധത്തിൽ കുഞ്ഞു ജനിച്ചതോടെ യുവതിയിൽ നിന്ന് അകന്ന ഇയാൾ  മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നുവെന്നും  പൊലീസ് പറഞ്ഞു.  തൊടുപുഴയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. എസ്ഐ എം.അജാസുദ്ദീൻ, എം.സുമൽ, സീനിയർ സിപിഒമാരായ കെ.കെ.പ്രസാദ്, ഇ.എസ്.ജീവൻ, സിപിഒമാരായ കെ.എസ്.ഉമേഷ്, മുരളികൃഷ്ണ തൊടുപുഴ ക്രൈം സ്ക്വാഡ് എസ്ഐ ടി.എം.ഷംസുദ്ദീൻ, മാഹിൻ ബഷീർ എന്നിവരും പൊലീസ് സംഘത്തിൽ  ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com