ADVERTISEMENT

തൃശൂർ ∙ പള്ളിയിൽ മാതാവിനു കിരീടം ചാർത്തിയ എൻഡിഎ സ്ഥാനാർഥി ഛത്തീസ്ഗഡിൽ അക്രമം നേരിടുന്ന ക്രൈസ്തവ വിശ്വാസികളെ കാണാൻ‌ കൂടി തയാറാകണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കോസ്റ്റ് ഫോ‍ർഡ് സംഘടിപ്പിച്ച ടി.ആർ.ചന്ദ്രദത്ത് അനുസ്മരണത്തിൽ ‘പൊതുതിരഞ്ഞെടുപ്പ്: പ്രശ്നങ്ങളും വെല്ലുവിളികളും’ എന്ന വിഷത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. 

രാജ്യത്ത് ക്രൈസ്തവ വിശ്വാസത്തിലേക്കു മതപരിവർത്തനം നടത്തിയവർ പലയിടങ്ങളിലും പീഡനം നേരിടുകയാണ്. തൃശൂരിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാരീശക്തിയെപ്പറ്റിയാണു പ്രസംഗിച്ചത്. കേരളം അതു സംസാരിക്കാൻ പറ്റിയ സ്ഥലമാണ്. പക്ഷേ, ഉത്തർ പ്രദേശിൽ അദ്ദേഹത്തിന് നാരീശക്തിയെപ്പറ്റി സംസാരിക്കാനാകുമോ? അവിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അത്രയേറെയാണ്. 

മണിപ്പുരിലും സ്ത്രീകൾ അതിക്രമം നേരിടുകയാണ്. സ്വകാര്യവൽക്കരണം മൂലം തൊഴിൽ നഷ്ടപ്പെട്ടതിൽ വലിയൊരു വിഭാഗവും സ്ത്രീകളാണ്. ഇ.ഡി, ഇൻകം ടാക്സ്, സിബിഐ എന്നീ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തൽ ഉപകരണങ്ങളായി മാറ്റിയിരിക്കുകയാണ് കേന്ദ്രം. കാലടി സംസ്ക‍ൃത സർവകലാശാല വൈസ് ചാൻസലർ എം.വി.നാരായണൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ, കോസ്റ്റ് ഫോർഡ് ഡയറക്ടർ എം.എൻ,സുധാകരൻ, ജോയിന്റ് ഡയറക്ടർ പി.ബി.സാജൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com