ADVERTISEMENT

തൃശൂർ ∙ മെഡിക്കൽ കോളജിൽ യുപി സ്വദേശികളായ 2 ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ റാഗിങ്ങിന് ഇരയായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പലിനു സമർപ്പിച്ചു. ഇരുവരും റാഗിങ്ങിന് ഇരകളായതായി അന്വേഷണത്തിൽ വ്യക്തമായി. ആരോപണത്തെ തുടർന്ന് കോളജിൽ നിന്നു പുറത്താക്കിയ 7 സീനിയർ വിദ്യാർഥികളിൽ 3 പേരാണ് റാഗിങ്ങിൽ നേരിട്ടു പങ്കാളികളായതെന്നാണു കണ്ടെത്തൽ. 4 പേർ കുറ്റകൃത്യം നടത്തുന്നതിനു പശ്ചാത്തല സൗകര്യമൊരുക്കി.  അന്വേഷണ റിപ്പോർട്ട് ഇന്നു കോളജിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കമ്മിറ്റിയുടെ ശുപാർശ കൂടി പരിഗണിച്ച് കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കും. പരാതിയും അന്വേഷണ റിപ്പോർട്ടും പൊലീസിനു കൈമാറും. ഒരാഴ്ച മുൻപാണു കോളജ് ഹോസ്റ്റലിൽ 2 വിദ്യാർഥികളെ 7 അംഗ സംഘം റാഗിങ്ങിനു വിധേയരാക്കിയത്. ശാരീരികമായി ഉപദ്രവിച്ചതായും ആരോപണമുണ്ട്. ആരോപണ വിധേയരും യുപി സ്വദേശികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com