ADVERTISEMENT

തൃശൂർ ∙ കോൾമേഖലയിൽ വൻതോതിൽ വിളവിടിഞ്ഞ സാഹചര്യത്തിൽ കാർഷിക സർവകലാശാലയിലെ വിദഗ്ധ സംഘം പുല്ലഴി കോൾപാടത്ത് പരിശോധന നടത്തി. തണ്ടുതുരപ്പൻ, ഇലചുരുട്ടി, കരിച്ചിൽ തുടങ്ങിയ രോഗങ്ങളും കേടുകളും കൃഷിയെ ബാധിച്ചതു വിളവിടിയാൻ പ്രധാന കാരണമായെന്നാണു സംഘത്തിന്റെ പ്രാഥമിക നിഗമനം. കാലാവസ്ഥാമാറ്റവും പ്രതിസന്ധിയായി. വിതയ്ക്കൽ വൈകിയതും ജലവിതരണം താറുമാറായതും വിത്തിന്റെ ഗുണമേന്മക്കുറവും പ്രശ്നമായെന്നു കർഷകർ വിദഗ്ധ സംഘത്തെ അറിയിച്ചു. ഇവ വിലയിരുത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുമെന്നു വിദഗ്ധസംഘം അറിയിച്ചു. 

ഒരേക്കറിൽ ശരാശരി 3,500 കിലോ നെല്ലു ലഭിക്കേണ്ട കോൾപാടങ്ങളിൽ ഇത്തവണ 600 കിലോയിലേക്കു വിളവ് ഇടിഞ്ഞതിന്റെ അടിസ്ഥാനത്തിലാണു സംഘം പഠനത്തിനെത്തിയത്. കൊയ്തുവച്ച നെല്ല് ഇവർ പരിശോധിച്ചു. സാംപിളെടുത്തു വിദഗ്ധ പരിശോധനയ്ക്കു കൊണ്ടുപോയി. പ്രഫ.ലത, കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഷേർലി, മേരി വിജയ, വി.എസ്.പ്രതീഷ് എന്നിവരാണു പരിശോധനയ്ക്കെത്തിയത്. കോൾപടവ് പ്രസിഡന്റ് ഗോപിനാഥൻ കൊളങ്ങാട്ട്,  കർഷകരായ പി.എ.മനോഹരൻ, കെ.പി.ആന്റണി തുടങ്ങിയ കർഷകർ സന്നിഹിതരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com