ADVERTISEMENT

താമരശ്ശേരി∙ ആന്ധ്രയിൽ നിന്നു കോഴിക്കോട്ടേക്ക് അരി കയറ്റി വരികയായിരുന്ന ലോറി ചുരത്തിലെ 6ാം വളവിൽ നിയന്ത്രണം വിട്ടു കൊക്കയിലേക്കു കൂപ്പുകുത്തി. 50 അടിയോളം താഴ്ചയിലേക്കു മറിഞ്ഞ ലോറിയിൽ ഉണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളായ ഡ്രൈവർ രവി(54), ക്ലീനർ അലി ഭായി (42) എന്നിവർക്കു സാരമായി പരുക്കേറ്റു.

ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി 11.10നാണ് അപകടം. ലോറി മരത്തിൽ തട്ടി കൂടുതൽ താഴ്ചയിലേക്കു പോവാതിരുന്നതു വലിയ ദുരന്തം ഒഴിവാക്കി. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും യാത്രക്കാരുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കയറു കെട്ടിയാണ് ഇരുവരെയും റോഡിൽ എത്തിച്ചത്. അരിയും ലോറിയും ഇന്നലെ രാത്രി വരെയും കരയ്ക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com