തടവുകാരന്റെ ഭാര്യയെ കാട്ടിലെത്തിച്ച് പീഡനം: കൊലക്കേസ് പ്രതി അറസ്റ്റിൽ
Mail This Article
മാനന്തവാടി ∙ ജയിലിലായ ഭർത്താവിനു ജാമ്യം ശരിയാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് യുവതിയെ മക്കിമല വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കണ്ണൂർ ഇരിട്ടി വിളമന പാറക്കണ്ടിപറമ്പ് വീട്ടിൽ അശോകനെ (45) തലപ്പുഴ പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് െചയ്തു. തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കർണാടകയിലെ കൂർഗ് ജില്ലയിലെ വിരാജ്പേട്ട മുറനാട് ബ്രോസി എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായാണു പൊലീസ് പിടികൂടിയത്.
2020 നവംബർ 20നാണു സംഭവം. 2019 മേയിൽ തോൽപെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്നതിനു തിരുനെല്ലി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഒന്നരവർഷം കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതി അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്. തലപ്പുഴ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷാജു, സിവിൽ പൊലീസ് ഓഫിസർ സരിത്ത്, ജില്ലാ സ്പെഷൽ ബ്രാഞ്ചിലെ എഎസ്ഐമാരായ സന്ദീപ്, അനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.