ADVERTISEMENT

ഗൂഡല്ലൂർ ∙ ഹൈക്കോടതി ഉത്തരവിനെ തുടർന്നു നീലഗിരി ജില്ലയിൽ മദ്യക്കുപ്പികൾ ഇന്നലെ മുതൽ മദ്യക്കടകൾ വഴി തിരിച്ചെടുത്തു തുടങ്ങി. മദ്യക്കുപ്പികൾക്കു 10 രൂപ വില വർധിപ്പിച്ചിട്ടുണ്ട്. മദ്യക്കുപ്പി തിരികെ മദ്യക്കടകളിൽ എത്തിക്കുമ്പോൾ ഉപഭോക്താവിനു ഈ 10 രൂപ തിരികെ ലഭിക്കും. കുപ്പികളുടെ മുകളിൽ 10 രൂപ വർധിപ്പിച്ച സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്.

കോടതി ഉത്തരവിനെ തുടർന്നു മേയ് 11 മുതൽ തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വഴിയോരങ്ങളിൽ വലിച്ചെറിഞ്ഞ മദ്യക്കുപ്പികൾ പെറുക്കിമാറ്റിയിരുന്നു. ജില്ലയിൽ 15 സ്ഥലങ്ങളിലായി കാലിക്കുപ്പികൾ സംഭരിക്കുന്നതിനായി കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ജില്ലയിൽ 75 ടാസ്മാക്ക് മദ്യക്കടകളാണു പ്രവർത്തിക്കുന്നത്. മദ്യക്കുപ്പികൾ പരിസ്ഥിതിക്കും വന്യജീവികൾക്കും അപകടം ഉണ്ടാക്കുന്നതായി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി ജില്ലയിലെ മദ്യക്കടകൾ പൂട്ടേണ്ടി വരുമെന്ന് സർക്കാരിന് മുന്നറിയിപ്പു നൽകിയത്. തുടർന്നു മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന പദ്ധതി സർക്കാർ നടപ്പിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com