പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ പരാക്രമം: തല കൊണ്ട് അലമാരച്ചില്ല് തകർത്തു

waynad-accused-image
ബത്തേരി പൊലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ല് തല ഉപയോഗിച്ച് ഇടിച്ചു തകർത്ത ലെനിനെ ആശുപത്രിയിലാക്കുന്നതിനായി സ്റ്റേഷന് പുറത്തേക്ക് കൊണ്ടു വന്നപ്പോൾ
SHARE

ബത്തേരി∙കസ്റ്റഡിയിലുള്ള പ്രതി പൊലീസ് സ്റ്റേഷനിലെ അലമാരച്ചില്ല് തല കൊണ്ട് ഇടിച്ചു തകർത്തു. കൊലപാതകക്കേസിലും പീഡനക്കേസിലും പ്രതിയായ മീനങ്ങാടി മൈലമ്പാടി മാളിയേക്കൽ ലെനിൻ (36) ആണ് ബത്തേരി പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയത്.ഇന്നലെ ഉച്ചയ്ക്കു മറ്റൊരു കേസുമായി ബന്ധപ്പെട്ട് എത്തിയ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദും ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷെരീഫുമടക്കമുള്ള ഉദ്യോഗസ്ഥർ തൊട്ടടുത്ത മുറിയിലും മാധ്യമപ്രവർത്തകർ മുറ്റത്തും നിൽക്കുമ്പോഴാണു സംഭവം.

തലയും നെറ്റിയും മുഖവും മുറിഞ്ഞ് ചോരയൊലിപ്പിച്ച നിലയിൽ ലെനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമ്പലവയലിലെ സ്വകാര്യ റിസോർട്ടിലെ പീഡനക്കേസിൽ പതിനഞ്ചാം പ്രതിയായ ലെനിനെ ചോദ്യം ചെയ്യാൻ കൊണ്ടു വന്നതായിരുന്നു.

2014 ജൂൺ 21 ന് തമിഴ്നാട് ഗൂഡല്ലൂർ താലൂക്കിലെ ഓവാലി പഞ്ചായത്തിൽ ആറാട്ടുപാറ വാളിയാങ്കൽ ജോയി, ഭാര്യ ഗിരിജ, അമ്മ ചിന്നമ്മ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും പ്രതിയാണു ലെനിൻ.

ആ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുന്നതിനിടെ കർണാടകയിൽ നിന്നു തമിഴ്നാട് പൊലീസ് പിടികൂടി കോയമ്പത്തൂർ ജയിലിൽ അടച്ചിരുന്നു. അവിടെ നിന്നാണ് പീഡനക്കേസിൽ ചോദ്യം ചെയ്യാൻ കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS