ADVERTISEMENT

കൽപറ്റ ∙വിളവെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ  കാലം തെറ്റി മഴ പെയ്യുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു.  വൃശ്ചികം തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണു വിളവെടുപ്പിനെ ബാധിക്കുന്ന മഴ. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാപ്പി വിളവെടുപ്പ് പലയിടത്തും ആരംഭിച്ചു കഴിഞ്ഞു. വയലുകളിൽ നഞ്ചക്കൃഷി ചെയ്തവർക്കും കൊയ്ത്തിനു പാകമായ സമയമാണിപ്പോൾ.  ചെറിയ മഴ പോലും കാപ്പിക്കും നെല്ലിനും ദോഷമാണ്. കഴിഞ്ഞയാഴ്ച രാത്രി പെയ്ത മഴയിൽ ഒട്ടേറെ നെൽവയലുകളിൽ വെള്ളം കയറിയിരുന്നു. ഇപ്പോഴത്തെ മഴ ഉൽപന്നങ്ങളുടെ വിളവെടുപ്പും തുടർന്നു സംസ്കരണത്തിനും തടസ്സമാവും.

പഴുത്ത കാപ്പിക്കുരുവിൽ മഴവെള്ളം കെട്ടി നിന്നു കൊഴിഞ്ഞുവീഴും. ഇത് ഉൽപാദനത്തിൽ കാര്യമായ കുറവുണ്ടാക്കും. ഈ സമയത്തു നല്ല വെയിലാണ് ആവശ്യം. കാപ്പി ഒരുമിച്ചു പഴുക്കാനും തോട്ടങ്ങൾ വിളവെടുപ്പിനു വൃത്തിയാക്കാനും മഴ തടസ്സമാവുകയാണ്. തൊഴിലാളികളെ ആവശ്യത്തിനു ലഭിക്കാത്തതിനാൽ നെൽപാടങ്ങളിൽ യന്ത്രങ്ങൾ ഉപയോഗിച്ചാണു കൊയ്ത്തു നടത്തുന്നത്.  പാടങ്ങളിൽ വെള്ളം കെട്ടി നിന്നാൽ യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കാനും സാധിക്കില്ല. കാപ്പിയും നെല്ലുമൊക്കെ ഉണക്കി എടുക്കാനും മഴ ബുദ്ധിമുട്ടുണ്ടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com