ADVERTISEMENT

കൽപറ്റ ∙ വന്യജീവി ശല്യത്തിനെതിരെ പ്രതികരിക്കുന്ന ജനങ്ങളെ തീവ്രവാദികളാക്കുന്ന നിലപാടാണു കലക്ടർ രേണുരാജ് എടുക്കുന്നതെന്നു കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ). പ്രജീഷിനെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടാൻ അധികാരമുണ്ടായിരുന്നിട്ടും അത് ചെയ്യാതെ ജനങ്ങളുടെ ജീവൻ പന്താടുകയാണ് കലക്ടർ ചെയ്തത്. 

ജില്ലയുടെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് എന്ന നിലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികാരവും ഉത്തരവാദിത്തവുമുള്ള കലക്ടർ സ്വന്തം ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തി അതു ജനങ്ങളുടെ തലയിൽ ഇട്ടു രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. വനംവകുപ്പിനെ ക്യാമറ വയ്ക്കുന്നതിൽ നിന്ന് ആരും തടഞ്ഞിട്ടില്ല. ക്യാമറയും കൂടും വയ്ക്കണം എന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തിയത്. ചെയർമാൻ അലക്സ് ഒഴുകയിൽ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com